2010, ഡിസംബർ 18, ശനിയാഴ്‌ച

ലൌ ജിഹാദ്

ആ വിവാദം(ലൌ ജിഹാദ്) സൃഷ്ടിച്ച മുറിവുകളുണങ്ങും മുന്പ് ലൌ ജിഹാദ് എന്നത് സത്യമല്ലെന്നും കേവലം കെട്ടുകഥയാണെന്നും കോടതി വിധി പ്രഖ്യാപിച്ചു. കേരളത്തിലെന്തു സംഭവിച്ചു? ഒന്നും സംഭവിച്ചില്ല. സ്പെഷല് പതിപ്പുകളും എഡിറ്റോറിയലുകളും അഭിമുഖ പരന്പരകളും കുത്തി നിറച്ച് ലൌ ജിഹാദ് മാമാങ്കം ആഘോഷിച്ച മാധ്യമത്തന്പുരാക്കന്മാര് ആരും തന്നെ കോടതി വിധി ഏറ്റുപിടിച്ചില്ല. മതേതരത്വത്തിന്റെ പൊയ്മുഖം വെച്ച് നടക്കുന്ന ബുജികള്, വിദ്വേശം പ്രചരിപ്പിച്ച മാധ്യമങ്ങള് മാപ്പു പറയണമെന്ന് പ്രസ്താവന ഇറക്കിയില്ല! ഒരു സമുദായത്തെ മുഴുവന് സംശയത്തിന്റെ മുള്മുനയില് നിര്ത്തി ആഘോഷിച്ച മാധ്യമങ്ങള്ക്ക് എന്ത് നഷ്ടപരിഹാരമാണ് ചെയ്യാനാവുക?
-മുഹ്സിന് കോട്ടക്കല് (വര്ഗ്ഗീയ വിഷം ചീറ്റുന്ന മാധ്യമ സംസ്കാരം, ശബാബ് വാരിക, പുസ്തകം൩൪/ലക്കം൧൮

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ